ഡിസംബർ 12, 2011

നീ അറിയാന്‍

നീ അറിയാന്‍ 


ഇതൊരു അവസാന വാക്ക് ...............
നഷ്ടമായത് തിരികെ കിട്ടുമെന്ന വെമ്പലോടെയല്ല .............
അര്‍ത്ഥശൂന്യമായ ഈ വാചകങ്ങള്‍ നിന്‍റെ മിഴിയില്‍   
അര്‍ത്ഥപൂരിതങ്ങളാകുമെന്ന യാഥാര്‍ത്യത്തോടെ
ആ യാഥാര്‍ത്യത്തെ നീ തിരസ്കരിക്കുന്നുവെന്ന തിരിച്ചറിവോടെ ...
ഒരു നെടുവീര്‍പ്പോടെ ..........
യാഥാര്‍ത്യങ്ങള്‍ ഉള്ളിലിരുന്നു വിങ്ങുമ്പോള്‍ 
യാഥാസ്ഥിതികയായ എന്‍റെ ഭാവങ്ങളെ 
നീ കളിക്കളമാക്കി   ...............
കളിയില്‍ അടിപതറിയപ്പോള്‍..
എന്‍റെ ഭാവങ്ങളത്രയും നീ കള്ളമെന്നു വിളിച്ചു....
വിങ്ങുന്ന  മനസ്സും .....മുറിപ്പെട്ട ഹൃദയവും ..
നിനക്കായ് കാത്തുവച്ചു .....
ഇളം വേനലിനെക്കാള്‍   ഇരുണ്ട മേഘങ്ങളെ
സ്നേഹിച്ചു ........
എന്തെന്നാല്‍ അവ മഴയുടെ ആരംഭമായിരുന്നു .
മഴ .....ആ രാഗം നിനക്ക് പ്രിയമായിരുന്നുവല്ലോ?
പിന്നീടറിഞ്ഞു ..........
നീ പ്രതീക്ഷിക്കുന്നത് മരണത്തെ മാത്രമാണെന്ന് 
മരണം എന്നെ പിടികൂടുമ്പോഴും
നീ അതിനെ അന്വേഷിക്കയാവും ......
മരണം അതിന്‍റെ ഇരുട്ടറയിലേക്ക്
എന്നെ വലിചെറിയുംപോഴും
നീ അതിനെ അന്വേഷിക്കതന്നെ ....
എങ്കിലും ഒന്ന് തിരിച്ചറിയൂ ....
ആ അവസാന വാക്കില്‍ ,ആ നെടുവീര്‍പ്പില്‍ 
നിറയെ സ്നേഹമായിരുന്നു ........
എനിക്ക് നിന്നോടുള്ള സ്നേഹം 

ഡിസംബർ 06, 2011

തുലാവര്‍ഷമേ നിനക്കായി ...

തുലാവര്‍ഷമേ നിനക്കായി ....

മഴ അതിന്‍റെ താലപ്പകര്ച്ചകള്‍  മണ്ണിനു സമ്മാനിച്ച്‌ മടങ്ങുവാന്‍ നേരമായി .
വിരഹ വേദനയോര്ത്   വിതുമ്പുന്ന സഖീ .........നിനക്കാശംസകള്‍ .
നിന്‍റെ പിന്‍വാങ്ങല്‍ അത് കവിതയില്‍ മാത്രമല്ല , കവിഹൃദയത്തിലും വേദന തന്നെ .
വേനലില്‍ നിന്‍റെ തലോടലിനെക്കാള്‍ തുലാവര്‍ഷത്തെ ആ ആര്‍ത്തനാദം ഞാനെത്രയോ ഇഷ്ട്ടപ്പെട്ടിരുന്നു .
നീലമേഘങ്ങള്‍ നിന്റെ വരവരിയിക്കുമ്പോള്‍,
ഇളം തെന്നല്‍ നിന്നെ ആനയിക്കുമ്പോള്‍,                                              
 മണ്ണിലേക്ക് നീ പെയ്തിറങ്ങുമ്പോള്‍, 
എത്രയോ നന്നായി നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.
അതിലേറെ ആ നാദത്തെ  പ്രണയിച്ചിരുന്നു .
നിന്നിലെ മേഘമല്‍ഹാര്‍ എന്‍റെ ജനല്പ്പാളിയില്‍   താളം  പിടിക്കുമ്പോള്‍ 
എന്‍റെ അദരങ്ങള്‍ പാടിയത് നീ അറിഞ്ഞിരുന്നുവോ ?
നിറക്കൂട്ടുകളിലേക്ക്  പെയ്തിറങ്ങുമ്പോള്‍ ഞാന്‍ തിരഞ്ഞതും നിന്നെയായിരുന്നു .
നിറം നിഷേധിക്കപ്പട്ട സഖീ ,അവിടെയും എന്നിലെ  കടും ചായം നീ മാത്രമായിരുന്നു.
വിരഹം വേദനയാകുംപോള്‍ ,അവ മഞ്ഞു കണികകളായി പൊഴിയുമ്പോള്‍ സഖീ .........
...നിനക്കായി എന്‍റെ ആശംസകള്‍ മാത്രം ..
                   'സ്നേഹിക്കുന്നു നിന്നെ ഞാന്‍
                   എന്നിലും ഏറെ ,
                   എങ്കിലും സഖീ നിന്‍ 
                   വിരഹം ദുഖമായി .
                    നാളെ നിന്‍ വരവും എന്റെ പ്രതീക്ഷയും 
                    അസ്തമിക്കും നേരം വിധൂരമത്രേ'...